കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിന ഇന്ന് ഔദ്യോഗികമായി സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡന്റായാണ് നിയമനം.(Medical Negligence Victim Harshina To Join Government Job Today In Kozhikode)
രാവിലെ 10 മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. മുഖ്യമന്ത്രി വി.ഡി. സതീശൻ, ആരോഗ്യ മന്ത്രി കെ. മുരളീധരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് ജോലി നൽകാനുള്ള അടിയന്തര ഉത്തരവുണ്ടായത്.
2017 ഒക്ടോബറിലാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. അഞ്ച് വർഷത്തോളം നീണ്ട കടുത്ത ശാരീരിക വേദനകൾക്കൊടുവിൽ 2022-ൽ നടത്തിയ സി.ടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ 12 സെന്റീമീറ്റർ നീളമുള്ള ഉപകരണം തറച്ചുനിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
Story Summary
Harshina, a victim of medical negligence at Kozhikode Medical College, will join her new government job as an office attendant today. This development comes after her meeting with CM V.D. Satheesan and Health Minister K. Muraleedharan, following her years-long struggle after a surgical instrument was left inside her stomach in 2017.

