Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeCrimeകായംകുളത്തെ വയോധികയുടെ കൊലപാതകം: ക്രൂരത സ്വർണാഭരണങ്ങൾക്കായെന്ന് അറസ്റ്റിലായ അയൽവാസി | Kayamkulam Murder...

കായംകുളത്തെ വയോധികയുടെ കൊലപാതകം: ക്രൂരത സ്വർണാഭരണങ്ങൾക്കായെന്ന് അറസ്റ്റിലായ അയൽവാസി | Kayamkulam Murder Case

🎙️ Latest Podcast

ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയായ തങ്കമ്മയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ സംഭവത്തിൽ അയൽവാസി പ്രകാശൻ അറസ്റ്റിൽ. സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി സ്വർണാഭരണങ്ങൾ കവർന്നതിനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.(Kayamkulam Murder Case Neighbor Arrested For Gold Theft)

ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് കായലിൽ തള്ളിയ നിലയിൽ മൃതദേഹം ആദ്യം കണ്ടത്. കൊല്ലപ്പെട്ട തങ്കമ്മയുടെ വിശ്വാസം മുതലെടുത്താണ് പ്രതി കൃത്യം നടത്തിയത്. ഗ്യാസ് സിലിണ്ടർ എടുത്തു വയ്ക്കാൻ തങ്കമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഞായറാഴ്ച രാവിലെ ഇയാൾ വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം, ശക്തമായ മഴയുള്ള ഞായറാഴ്ച രാത്രി വീണ്ടും വീട്ടിലെത്തിയ പ്രകാശൻ കൃത്യം നടത്തുകയായിരുന്നു.

ടിവി കണ്ടുകൊണ്ടിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശരീരത്തിലുണ്ടായിരുന്ന വളകളും മോതിരവും ഊരിയെടുത്തു. എന്നാൽ, തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കമ്മലും കണ്ടെത്താൻ പ്രതിക്ക് സാധിച്ചില്ല. തെളിവ് നശിപ്പിക്കാനായി തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച് കൈകാലുകൾ ബന്ധിച്ചു. തുടർന്ന് കല്ലുകൾ കെട്ടി മൃതദേഹം കായലിൽ തള്ളുകയായിരുന്നു.

Story Summary

The murder of an 80-year-old woman, Thankamma, in Kayamkulam has been solved with the arrest of her neighbor, Prakashan, who confessed to killing her for gold ornaments. The accused strangulated the victim using a pillow and disposed of her body in a nearby lake by tying stones to it, all to settle his financial debts. Police apprehended him after noticing inconsistencies in his statement during a rigorous interrogation of several suspects.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.