Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeKeralaഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 1.83 കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഹിമാചൽ...

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 1.83 കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഹിമാചൽ പ്രദേശിൽ പിടിയിൽ | Online Trading Fraud

🎙️ Latest Podcast

കൊല്ലം: ഓൺലൈൻ ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് പുത്തൂർ സ്വദേശിയിൽ നിന്ന് 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് പിടികൂടി. ഹിമാചൽ പ്രദേശ് ബാബാനഗർ സ്വദേശി സൂര്യകാന്താണ് പിടിയിലായത്.(Online Trading Fraud, Main Accused Arrested From Himachal Pradesh)

വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. നഷ്ടപ്പെട്ട തുകയിൽ 15 ലക്ഷത്തോളം രൂപ സൂര്യകാന്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. പ്രതിയുടെ അക്കൗണ്ടിൽ നിന്ന് പണം മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ഹിമാചലിലേക്ക് വ്യാപിപ്പിച്ചത്. ബാബാനഗർ പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ട് വഴി വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു കോടിയോളം രൂപയുടെ ട്രാൻസ്ഫറുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.

Story Summary

The Kollam Rural Cyber Crime Police have arrested Suryakant, a Himachal Pradesh native, for orchestrating an online trading fraud that swindled ₹1.83 crore from a Puthur native. Following the money trail to his UCO Bank account, the police team tracked him down to Babanagar with local assistance. The investigation, which revealed transactions worth nearly ₹1 crore through his account, is ongoing to identify accomplices.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.