HomeNational"ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്"; ഭർതൃപീഡന കേസിൽ...

“ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്”; ഭർതൃപീഡന കേസിൽ സുപ്രീം കോടതിയുടെ ശക്തമായ മുന്നറിയിപ്പ് | Supreme Court dowry death case

ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന ക്രൂരമായ പീഡനങ്ങൾക്കും സ്ത്രീധന അധിക്ഷേപങ്ങൾക്കും അറുതിവരുത്തണമെന്ന കർശനമായ സന്ദേശം നൽകി സുപ്രീം കോടതി (Supreme Court dowry death case). ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി സമൂഹത്തിന് ശക്തമായ താക്കീത് നൽകിയത്. ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട 33-കാരി ട്വിഷാ ശർമയുടെ കേസ് രാജ്യവ്യാപകമായി ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഈ കടുത്ത പരാമർശങ്ങൾ വരുന്നത്. മാനസിക പീഡനവും സ്ത്രീധനച്ചൊല്ലിയുള്ള പീഡനവുമാണ് ട്വിഷയുടെ മരണത്തിന് കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.

വിവാഹശേഷം വധുവിനോടും അവളുടെ മാതാപിതാക്കളോടും ഭർതൃവീട്ടുകാർ കാണിക്കുന്ന മോശം പെരുമാറ്റത്തെ കോടതി രൂക്ഷമായി വിമർശിച്ചു. ”എന്തിനാണ് യുവാക്കൾ പെൺകുട്ടികളെ വിവാഹം കഴിച്ചുകൊണ്ടുവന്ന ശേഷം അവരെയും അവരുടെ കുടുംബത്തെയും ഇത്തരത്തിൽ അപമാനിക്കുന്നത്? വധുവിനെയും കുടുംബത്തെയും നിരന്തരം വേദനിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം സമൂഹത്തിന് നൽകേണ്ടതുണ്ട്”- ജസ്റ്റിസ് നാഗരത്ന, ജസ്റ്റിസ് ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2010-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുള്ളിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പണവും കാറും ഉൾപ്പെടെയുള്ള സ്ത്രീധന ആവശ്യങ്ങൾ ഉന്നയിച്ച് ഭർത്താവും കുടുംബവും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി വധുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർച്ചയായ സ്ത്രീധന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിചാരണ കോടതി കണ്ടെത്തുകയും ഭർത്താവിന്റെ കുടുംബാംഗങ്ങളെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, ക്രൂരത തുടങ്ങിയ വകുപ്പുകൾ പ്രകാരം ശിക്ഷിക്കുകയും ചെയ്തിരുന്നു. ഈ വിധി പിന്നീട് ഛത്തീസ്ഗഢ് ഹൈക്കോടതിയും ശരിവെക്കുകയുണ്ടായി.

തനിക്കെതിരെ ഐ.പി.സി സെക്ഷൻ 498എ (ഗാർഹിക പീഡനം) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം സുപ്രിംകോടതിയിൽ വാദിച്ചു. എന്നാൽ, “നിങ്ങൾക്കെതിരെ 498എ മാത്രമാണ് ചുമത്തിയതെന്നും മൂന്ന് വർഷം മാത്രമേ ശിക്ഷയുള്ളൂ എന്നതിലും നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്” എന്നായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ മറുപടി.

വിവാഹ വീടുകളിൽ നടക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ ഭയാനകമായ അവസ്ഥയെക്കുറിച്ചും ജസ്റ്റിസ് നാഗരത്‌ന വിധിന്യായത്തിൽ പരാമർശിച്ചു. ”വധുവിനെയും അവളുടെ കുടുംബത്തെയും പരമാവധി പിഴിഞ്ഞെടുക്കുകയാണ് ലക്ഷ്യം. തങ്ങളുടെ മകളുടെ ജീവിതം രക്ഷിക്കാൻ പെൺകുട്ടിയുടെ കുടുംബം യാചിക്കുമ്പോൾ അവരെ ഭിക്ഷക്കാരെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു ഭർതൃവീട്ടുകാർ. വധുവിന്റെ പിതാവ് തങ്ങൾക്ക് 60,000 രൂപ തരാൻ കഴിയുമെന്ന് പറഞ്ഞിട്ടും നിങ്ങൾ അവരെ ഭിക്ഷക്കാരെന്ന് വിളിച്ചോ?” എന്ന് കോടതി ചോദിച്ചു.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ വൈകി എന്ന പ്രതിഭാഗത്തിന്റെ സാങ്കേതിക വാദവും സുപ്രിംകോടതി തള്ളി. നമ്മുടെ നാട്ടിൽ വധുക്കൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന സന്ദേശം ഈ വിധിയിലൂടെ സമൂഹത്തിന് ലഭിക്കട്ടെയെന്ന് കോടതി പറഞ്ഞു. വിദ്യാസമ്പന്നരായ ആളുകൾക്കിടയിൽ പോലും ഇത്തരം ക്രൂരതകൾ സാധാരണമായി മാറുന്നതിലെ കടുത്ത ആശങ്ക ജസ്റ്റിസ് ഭുയാനും പങ്കുവെച്ചു.

Story Summary: The Supreme Court issued a stern warning against dowry harassment and domestic violence while hearing a case from Chhattisgarh. The court observed that society must receive a strong message that degrading a bride and her family will no longer be tolerated.

WhatsApp Channel Banner

Latest updates

ഇ20 പെട്രോളിന് വീണ്ടും കേന്ദ്രത്തിന്റെ പിന്തുണ; എൻജിൻ തകരാറുണ്ടാകില്ലെന്ന്...

ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകവെയാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത...

സുരേഷ് ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; സിനിമാ പൈറസിക്കെതിരെ...

ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ...

സംസ്ഥാനത്ത് നാളെ ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; പീക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ സാഹചര്യവും വൈദ്യുതി ആവശ്യകതയിലെ കുത്തനെ വർധനവും പരിഗണിച്ച് വ്യാഴാഴ്ച (ജൂലൈ 30) വൈകുന്നേരങ്ങളിൽ ഭാഗിക വൈദ്യുത നിയന്ത്രണം (Kerala power restrictions) ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് അധികൃതർ...

താമരശ്ശേരിയിൽ നിർത്തിയിട്ട സ്കൂട്ടറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു; രണ്ട്...

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഇടിച്ചുകയറി രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു (KSRTC bus accident). അടിവാരം സ്വദേശികളായ ഉമ്മുസൽവയും സാജിതയുമാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ...

മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവുമായി വിരാട്...

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും മുംബൈയിൽ വീണ്ടും വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തി (Virat Kohli Anushka Sharma). മുംബൈയിലെ വെർസോവയിൽ ₹18.29 കോടി...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...