Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeCrimeആളറിയാതെ കൈക്കൂലി വാങ്ങിയത് ദേവസ്വം മന്ത്രിയിൽ നിന്ന്!: തിരുച്ചെന്തൂർ ക്ഷേത്രത്തിലെ കൈക്കൂലി...

ആളറിയാതെ കൈക്കൂലി വാങ്ങിയത് ദേവസ്വം മന്ത്രിയിൽ നിന്ന്!: തിരുച്ചെന്തൂർ ക്ഷേത്രത്തിലെ കൈക്കൂലി വിവാദത്തിൽ പൂജാരിക്ക് സസ്പെൻഷൻ | Temple Priest Suspended

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് ദേവസ്വം മന്ത്രി എസ്. രമേശിൽ നിന്ന് ദർശനത്തിനായി കൈക്കൂലി ആവശ്യപ്പെട്ട തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ പൂജാരി അയ്യപ്പൻ അയ്യരെ സസ്പെൻഡ് ചെയ്തു. പ്രത്യേക ദർശനം ക്രമീകരിക്കുന്നതിനായി മന്ത്രിയോട് 4,000 രൂപയാണ് പൂജാരി കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാസ്ക് ധരിച്ചാണ് മന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചത്. അതിനാൽ അദ്ദേഹം മന്ത്രിയാണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല.(Temple Priest Suspended After Demanding Bribe From Minister In Tamil Nadu)

പണം കൈവശമില്ലെന്ന് പറഞ്ഞപ്പോൾ, കൈക്കൂലി തുക ‘ഗൂഗിൾ പേ’ വഴി അയക്കാൻ പൂജാരി നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് അന്നദാന സ്ഥലത്ത് വെച്ച് മറ്റുള്ളവർ മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പൂജാരി പരിഭ്രമിതനാവുകയും മാപ്പപേക്ഷ എഴുതി നൽകുകയും ചെയ്തു. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി അപ്പോൾ തന്നെ മുന്നറിയിപ്പും നൽകിയിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ, അഴിമതി നടത്തിയ പൂജാരിക്ക് മന്ത്രി മാപ്പ് നൽകിയെന്നാരോപിച്ച് വിവാദമുണ്ടായി. വിവാദങ്ങൾ ശക്തമായതോടെ, താൻ വാങ്ങിയത് മാപ്പപേക്ഷയല്ല, മറിച്ച് സംഭവവിശദീകരണമാണെന്ന് മന്ത്രി വ്യക്തമാക്കി. പിന്നാലെ ക്ഷേത്ര അധികൃതർ പൂജാരിയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയും ചെയ്തു.

Story Summary

A priest at the Tiruchendur Murugan Temple in Tamil Nadu has been suspended after he inadvertently demanded a bribe of ₹4,000 from State HR&CE Minister P.K. Sekar Babu (referred to as S. Ramesh in the report) for a special darshan. The priest, unaware of the minister’s identity, had even asked for the payment via Google Pay. Following public criticism over the initial handling of the incident, the temple authorities officially suspended the priest.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.