കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് അൻസിബയെ അറിയിച്ചിട്ടുണ്ട്.(Ansiba Hassan Complaint, Chief Minister Orders Inquiry )
തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ തന്നെ നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചുവെന്നും, ഉദ്യോഗസ്ഥ തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായും അൻസിബ പരാതിയിൽ പറയുന്നു. തനിക്കെതിരെ നൽകിയ വ്യാജ പരാതിക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് അൻസിബയുടെ ആരോപണം.
സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ, അവിടെ വെച്ച് താൻ വലിയ രീതിയിലുള്ള അവഹേളനങ്ങൾ നേരിടേണ്ടി വന്നതായി അൻസിബ ആരോപിക്കുന്നു. താൻ നേരിട്ട അപമാനത്തിനും മാനസിക വിഷമത്തിനും പരിഹാരമായി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary
Chief Minister V.D. Satheesan has forwarded actor Ansiba Hassan’s complaint to the State Police Chief for further investigation. Ansiba alleges that she was illegally detained, threatened, and insulted by a sub-inspector at the Tripunithura police station, and has demanded ₹1 crore in damages, citing a conspiracy behind the false complaints against her.

