HomeCrimeമകളെ വിവാഹം കഴിച്ചു നൽകിയില്ല: പിതാവും മകനും അനുഭവിച്ചത് ക്രൂരമായ പീഡനം,...

മകളെ വിവാഹം കഴിച്ചു നൽകിയില്ല: പിതാവും മകനും അനുഭവിച്ചത് ക്രൂരമായ പീഡനം, തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു | Father And Son Tortured

തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. വടശേരിക്കോണം സ്വദേശി അനിൽകുമാർ, അദ്ദേഹത്തിന്റെ ഇരുപതുകാരനായ മകൻ എന്നിവർക്ക് നേരെയാണ് ആസൂത്രിതമായ അക്രമമുണ്ടായത്.(Father And Son Tortured In Soundproof Room Over Marriage Rejection In Thiruvananthapuram)

സംഭവത്തിൽ പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ച സുധീഷ്, സുഹൃത്ത് ഷംനാദ് എന്നിവരുൾപ്പെടെയുള്ള അഞ്ച് പേരാണ് പ്രതികൾ. കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്തുള്ള, സുധീഷിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള പണിതീരാത്ത കെട്ടിടത്തിലാണ് ക്രൂരത അരങ്ങേറിയത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന അനിൽകുമാറിനെ പണിയുണ്ടെന്ന് പറഞ്ഞ് പ്രതികൾ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

അനിൽകുമാർ എത്തിയ ഉടൻ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയും കൈകൾ കൂട്ടിക്കെട്ടുകയും ചെയ്തു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ കെട്ടിടത്തിനുള്ളിൽ ഫൈബറും ഗ്ലാസും ഉപയോഗിച്ച് പ്രത്യേകം തയാറാക്കിയ സൗണ്ട് പ്രൂഫ് മുറിയിലായിരുന്നു മർദ്ദനം. അനിൽകുമാറിനെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം ഹെൽമറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു. അടിയേറ്റ് ഇയാളുടെ കൈ ഒടിഞ്ഞു. ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾക്ക് സമാനമായ വസ്തുക്കൾ വെച്ചുകെട്ടിയതായും പരാതിയുണ്ട്. മർദ്ദനദൃശ്യങ്ങൾ അക്രമികൾക്ക് തത്സമയം കാണാൻ മുറിയിൽ സിസിടിവി സംവിധാനവും ഒരുക്കിയിരുന്നു.

പിന്നീട്, പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് മകനെയും ഇതേ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു. പെൺകുട്ടിയുടെ അമ്മയെക്കൂടി ഇവിടെ എത്തിച്ചില്ലെങ്കിൽ അനിൽകുമാറിനെ അപായപ്പെടുത്തുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതിനിടെ പ്രതികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട മകൻ അമ്മയെ വിവരമറിയിക്കുകയും ജനപ്രതിനിധികൾ വഴി വർക്കല പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഒളിവിൽ പോയിരുന്നു. ചങ്ങലയിൽ ബന്ധിക്കപ്പെട്ട് ചോരയൊലിക്കുന്ന നിലയിലായിരുന്ന അനിൽകുമാറിനെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Story Summary

A man and his 20-year-old son were brutally assaulted inside a custom-made soundproof room in Kilimanoor, Thiruvananthapuram, after refusing a marriage proposal for his daughter. The prime accused, Sudheesh, along with his accomplice Shamnad and three others, lured the victim under the pretext of a fabrication job, chained him, and filmed the torture via CCTV. Varkala police rescued the victim and launched a manhunt for the absconding gang.

Clickable Info Box