HomeKerala'കടക്ക് പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം':...

‘കടക്ക് പുറത്ത് എന്ന് പറയുന്ന ഭരണസംവിധാനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആർക്കും കാണാം’: മന്ത്രി റോജി M ജോൺ | Minister Roji M John

തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന ഭരണസംവിധാനമല്ല നിലവിലുള്ളതെന്നും മന്ത്രി റോജി എം. ജോൺ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ആർക്കും മുൻകൂട്ടി അനുവാദം വാങ്ങേണ്ടതില്ലെന്നും എന്നാൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.(Minister Roji M John Criticizes LDF Over Four Year Degree)

എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോട് ആലോചിച്ചു തീരുമാനിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. കെ-ടെറ്റ് പരീക്ഷ നടക്കുന്ന ദിവസം തന്നെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പരീക്ഷയും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആ വിഷയത്തിൽ സർവകലാശാലാ അധികൃതരുമായി സംസാരിച്ച് പരിഹാരം കാണുമെന്നും മന്ത്രി വ്യക്തമാക്കി.

നാലുവർഷ ബിരുദ കോഴ്സുകളിൽ നിലവിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ട്. വ്യക്തമായ മുന്നൊരുക്കമില്ലാതെയാണ് ഇത് നടപ്പാക്കിയത്. വിദ്യാർത്ഥികളും അധ്യാപകരും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് സമഗ്രമായി പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കീം മാനദണ്ഡങ്ങൾ അടുത്ത വർഷം മുതൽ കൂടുതൽ വിദ്യാർത്ഥി സൗഹൃദമായി മാറ്റുന്നതിനെക്കുറിച്ച് സർക്കാർ പുനരാലോചിക്കും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണ് പിഎം ശ്രീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ഉപസമിതി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

Story Summary

Higher Education Minister Roji M. John stated that next year’s KEAM entrance criteria will be revised to make it student-friendly and fill vacant seats by opening admissions to out-of-state students. Addressing the media, he noted the practical difficulties in the four-year degree program.

Clickable Info Box