തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിൽ ഭയമെന്തിനെന്ന് ചോദിച്ച് സി പി എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയനെ വിമർശിക്കാൻ എന്തിന് പേടിക്കണം? താനടക്കമുള്ളവർ പാർട്ടി കമ്മിറ്റികളിൽ അദ്ദേഹത്തെ വിമർശിക്കാറുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(EP Jayarajan Reacts On Pinarayi Vijayan Criticism CPM Central Committee Review Report)
എന്നാൽ ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറയാറില്ല. പറയേണ്ട കാര്യങ്ങൾ പാർട്ടി വേദികളിൽ തന്നെ പറയുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിണറായി വിജയനെ മുൻനിർത്തി നടത്തിയ വ്യക്തികേന്ദ്രീകൃത പ്രചാരണം തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടും പുറത്തുവന്നു. രണ്ടാം പിണറായി സർക്കാരിന്റെ വീഴ്ചകൾ തടയാനോ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനോ പാർട്ടിക്ക് സാധിച്ചില്ലെന്നും, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
54 എം.എൽ.എമാർ സ്വന്തം മണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ കെ.കെ. ശൈലജയെ മാത്രം മണ്ഡലം മാറ്റിയത് ജനങ്ങളിൽ വലിയ സംശയങ്ങൾക്ക് ഇടയാക്കി. ഭരണകാര്യങ്ങൾ പൂർണ്ണമായി ഉദ്യോഗസ്ഥർക്ക് വിട്ടുനൽകിയത് പാർട്ടി പ്രവർത്തകരെ നിഷ്ക്രിയരാക്കുകയും ജനങ്ങളെ ഭരണത്തിൽ നിന്ന് അകറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി, നിർമ്മാണ തൊഴിലാളി പെൻഷനുകളുടെ കുടിശ്ശിക, മണൽവാരൽ, വന്യജീവി ആക്രമണം തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അമർഷമുണ്ടാക്കി. കണ്ണൂരിൽ ന്യൂനപക്ഷ സ്ഥാനാർത്ഥികളെ നിർത്താതിരുന്നതും, സ്ത്രീകൾക്ക് അർഹമായ സീറ്റുകൾ നൽകാതിരുന്നതും വീഴ്ചയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതിന് ഉദാഹരണമാണ് പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. പൊതുയോഗങ്ങളിലും മാധ്യമ ചർച്ചകളിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
Story Summary
CPM Central Committee member EP Jayarajan stated that there is no fear in criticizing Chief Minister Pinarayi Vijayan, adding that internal party discussions remain within committees. Meanwhile, the CPM Central Committee’s election review report sharply criticized the party’s state leadership, attributing election setbacks to person-centric campaigning around Pinarayi Vijayan, police high-handedness, and public dissatisfaction over constituency shifts like KK Shailaja’s.


