Description
Digital Voice of Kerala
Friday, May 29, 2026

Digital Voice of Kerala
HomeKeralaVD സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: ഗ്യാരന്റികൾക്ക് മുൻതൂക്കം |...

VD സതീശൻ സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്: ഗ്യാരന്റികൾക്ക് മുൻതൂക്കം | VD Satheesan Government

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ നടക്കും. രാവിലെ ഒൻപതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ സഭയെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതിനായിരിക്കും നയപ്രഖ്യാപനത്തിൽ പ്രഥമ പരിഗണന.(VD Satheesan Government First Policy Announcement Today)

രാവിലെ 8.55-ഓടെ നിയമസഭയിലെത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് സഭയിലെത്തുന്ന ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി, ക്ഷേമ പെൻഷൻ തുക 3000 രൂപയായി വർദ്ധിപ്പിക്കും, വയോജന വകുപ്പ് രൂപീകരിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം, ദേശീയപാത നിർമ്മാണം വേഗത്തിലാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർനടപടികൾ എന്നിവയാണ് സുപ്രധാന പ്രഖ്യാപനങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ, പിന്നോക്ക വിഭാഗങ്ങൾക്കുള്ള പ്രത്യേക പിന്തുണ എന്നിവ പ്രസംഗത്തിൽ ഉൾപ്പെട്ടേക്കും. സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തിൽ, പകരം ഗതാഗത മേഖലയിൽ സർക്കാർ മുന്നോട്ട് വെക്കുന്ന പുതിയ ബദൽ പദ്ധതികളെക്കുറിച്ച് വലിയ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.

Story Summary

The newly formed VD Satheesan government in Kerala will present its first policy address today, with Governor Rajendra Vishwanath Arlekar delivering the speech at the Legislative Assembly. The address is expected to prioritize key UDF election promises, including free KSRTC travel for women, increased welfare pensions, and various developmental initiatives.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.