തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ് കോടതിമുറിയിൽനിന്ന് രക്ഷപ്പെട്ടത്. 2022-ൽ പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നാലാം പ്രതിയാണ് ഇയാൾ.
കേസിൽ ഒളിവിലായിരുന്ന നിതിനെതിരെ കോടതി മുൻപ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങാൻ എത്തിയതായിരുന്നു ഇയാൾ. എന്നാൽ കേസ് പരിഗണിച്ച ജഡ്ജി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടതോടെ, ഇയാൾ പെട്ടെന്ന് കോടതിമുറിയിൽനിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കകം പോലീസ് പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. നിതിൻ രാജിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി നെടുമങ്ങാട് പോലീസ് അറിയിച്ചു.
Story Summary:
A 31-year-old POCSO case accused, Nithin Raj, escaped from the Nedumangad court premises in Thiruvananthapuram after the judge ordered him to be remanded for 14 days. The accused had surrendered with his advocate following an arrest warrant. Police have launched an intensive search to track him down.


