ന്യൂഡൽഹി: ഡൽഹിയിൽ 22 വയസ്സുകാരിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാഹുൽ (19) ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് (Delhi IRS officer daughter murder). ഡൽഹിയിലെ അരുംകൊലയ്ക്ക് തലേദിവസം രാജസ്ഥാനിലെ ആൽവാറിൽ വെച്ച് മറ്റൊരു സ്ത്രീയെയും ഇയാൾ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ആൽവാറിലെ പീഡനത്തിന് ശേഷം ഡൽഹിയിലേക്ക് ആൽവാറിൽ സ്വന്തം സുഹൃത്തിന്റെ ഭാര്യയെയാണ് രാഹുൽ ആദ്യം പീഡിപ്പിച്ചത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ മുൻപ് രാഹുലും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. യുവതിയുടെ ഭർത്താവുമായി ലുഡോ കളിക്കുന്നതടക്കമുള്ള സൗഹൃദം പ്രതിക്കുണ്ടായിരുന്നു. പീഡനവിവരം യുവതി വീട്ടുകാരെ അറിയിച്ചതോടെയാണ് രാഹുൽ ഡൽഹിയിലേക്ക് കടന്നത്.
പക തീർത്തത് കൊലപാതകത്തിലൂടെ
നേരത്തെ ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു രാഹുൽ. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്ന ഇയാൾ സഹപ്രവർത്തകരിൽ നിന്ന് വൻതുക കടം വാങ്ങിയിരുന്നു. പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാലാണ് ഒരു മാസം മുൻപ് ഉദ്യോഗസ്ഥൻ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഇതിലുള്ള പകയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
വീട്ടിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തുകടന്ന പ്രതി, യുവതിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ മോഷണം നടത്തിയ ശേഷം ദ്വാരകയിലെ ഹോട്ടലിൽ ഒളിവിൽ കഴിയുന്നതിനിടെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
Story Summary: The 19-year-old accused in the rape and murder of an IRS officer’s daughter in Delhi had assaulted another woman in Rajasthan just a day before. Rahul, a former domestic help fired for his online gaming addiction and debts, committed the brutal murder out of revenge before being caught in Dwarka.

