പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence). പന്തളം തെക്കേക്കര പെരുമ്പുളിക്കൽ സ്വദേശി മഹേന്ദ്രനെയാണ് (44) പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്.
നിയമാനുസരണം സംരക്ഷിക്കാൻ ബാധ്യസ്ഥനായ മകൻ പ്രായമായ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ സ്കൂളിന് മുന്നിലിരിക്കുകയായിരുന്ന പിതാവിനെ മദ്യപിച്ചെത്തിയ പ്രതി റോഡിൽ വെച്ച് കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
പന്തളം പോലീസ് മുൻ എസ്.ഐ കെ.ബി. അജിയാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ നടപടികളിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി.ആർ. അനിൽകുമാർ ഹാജരായി.
Story Summary: The Pathanamthitta Additional District and Sessions Court sentenced 44-year-old Mahendran from Pandalam to four years of rigorous imprisonment and imposed a fine of ₹50,000 for attempting to murder his elderly father by stepping on his neck.


