തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, വകുപ്പ് വിഭജനവും മന്ത്രിമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഘടകകക്ഷികളുമായുള്ള ധാരണകൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് ചേരും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിൽ നിന്ന് 12 പേരാകും മന്ത്രിസഭയിൽ ഉണ്ടാവുക എന്നാണ് നിലവിലെ സൂചന.(UDF Cabinet Formation Discussions And Probable Ministers List Kerala)
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, എം. വിൻസന്റ്, എൻ. ശക്തൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. യുവത്വത്തിനും അനുഭവസമ്പത്തിനും തുല്യപ്രാധാന്യം നൽകിയുള്ള പട്ടികയാകും കോൺഗ്രസ് സമർപ്പിക്കുക.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളെ ചൊല്ലി ഘടകകക്ഷികൾക്കിടയിൽ ഇപ്പോഴും വടംവലി തുടരുന്നുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന കെ.സി. വേണുഗോപാൽ മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. അതേസമയം, ഇടതുപക്ഷം വിട്ട് സ്വതന്ത്രരായി മത്സരിച്ചു ജയിച്ച ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
Story Summary
The UDF has intensified discussions for cabinet formation ahead of Monday’s swearing-in ceremony, with a key leadership meeting scheduled for this evening. While a 12-member Congress list featuring leaders like K. Muraleedharan and Chandy Oommen is being considered, debates over key portfolios like Health and Education continue within the alliance.

