പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance)
എന്തെങ്കിലും ഒരു അംശം കിട്ടുമോ എന്നറിയാൻ വേണ്ടി ഇപ്പോൾ വലവീശിക്കൊണ്ടിരിക്കുകയാണ്, എ.കെ. ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്ന് എ.കെ. ബാലൻ ആവർത്തിച്ചു.
മുൻ എൽഡിഎഫ് സർക്കാർ ഈ പദ്ധതി മരവിപ്പിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് ഘടകകക്ഷിയായ സിപിഐ അന്ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും, അതനുസരിച്ചാണ് പദ്ധതി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ധാരണാപത്രത്തിൽ (MoU) ഒപ്പിട്ടാൽ മാത്രം പദ്ധതി അന്തിമമാകുന്നില്ലെന്നും എ.കെ. ബാലൻ വിശദീകരിച്ചു.
Story Summary
Senior CPI(M) leader A.K. Balan has mocked the UDF government over the PM SHRI school project, sarcastically noting that despite UDF leaders claiming they would “toss the project into the Arabian Sea,” they haven’t found a single shred of it yet.

