കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. (P Jayarajan On Kerala Election Defeat And CPM Rectification Process)
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ നിലപാടുള്ള ഭരണകക്ഷികൾക്ക് തിരിച്ചടി നേരിട്ടത് വലതുപക്ഷ ശക്തികളുടെ ആഗോള മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ജയരാജൻ നിരീക്ഷിച്ചു. കേരളത്തിൽ പത്ത് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യു.ഡി.എഫ് പക്ഷത്തേക്ക് എത്തിച്ചത്. ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് അപകടകരമായ സൂചനയാണെന്നും ഇതിനെ ആശയപരമായി ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാർട്ടി സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠങ്ങളുണ്ടെന്ന് ജയരാജൻ തുറന്നു സമ്മതിച്ചു. നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തൽ പ്രക്രിയ കൂടുതൽ ഗൗരവത്തോടെ തുടരണം, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി അനുഭാവികൾ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നതിനെയും അദ്ദേഹം പരാമർശിച്ചു. ഈ വെല്ലുവിളിയെയും അതിജീവിക്കുമെന്നും പി. ജയരാജൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Story Summary
CPM leader P Jayarajan stated that the election defeat is not the end for the party and called for deep introspection. While highlighting the rise of right-wing forces, he emphasized the need for a “rectification process” to weed out rot within the parliamentary system and urged supporters to share feedback directly with the leadership instead of through social media.

