Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ': മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Mullappally...

‘ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാൻ’: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രൻ | Mullappally Ramachandran On Kerala CM Selection

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിർണ്ണായക പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണം എന്നത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം അനുസരിച്ച് വേണം തീരുമാനിക്കാനെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തെ ഹൈക്കമാൻഡ് അംഗീകരിക്കുന്നതാണ് പാർട്ടിയുടെ പതിവുരീതിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(Mullappally Ramachandran On Kerala CM Selection Process UDF Victory)

2021-ൽ വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായത് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയോടെയാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. അന്ന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു നേതാവിന്റെ മാത്രം മികവല്ല ഈ വിജയത്തിന് പിന്നിലെന്നും, പാർട്ടിയിലും മുന്നണിയിലും ദൃശ്യമായ അഭൂതപൂർവ്വമായ ഐക്യമാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

താൻ കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിൽ പോലും ഇത്രയും വലിയ ഐക്യം മുന്നണിയിൽ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ജില്ലയിൽ എലത്തൂരിലും ബാലുശേരിയിലും യുഡിഎഫ് നേടിയ വിജയം തന്നെപ്പോലും അമ്പരപ്പിച്ചു. മാറ്റം ആഗ്രഹിച്ച ജനങ്ങളാണ് ഈ വിജയത്തിന്റെ യഥാർത്ഥ ശില്പികൾ, മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി കസേരയ്ക്കായി ഗ്രൂപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ മുല്ലപ്പള്ളി നടത്തിയ ഈ പ്രതികരണം കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Story Summary

Former KPCC President Mullappally Ramachandran stated that the next Kerala Chief Minister should be chosen based on the majority support within the parliamentary party. He emphasized that the landslide victory was a result of collective responsibility and unity, rather than the effort of a single leader.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.