തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വട്ടപ്പാറ പൊലീസിന്റെ പിടിയിലായത്.(Youth arrested for stabbing student in Kanyakulangara)
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പതിനാറുകാരിയെയാണ് പ്രതി ആക്രമിച്ചത്. പുസ്തകം വാങ്ങാനായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ, വീടിന് സമീപത്തായി കാത്തുനിന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും പരിക്കേറ്റു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.കൃത്യത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അമിതവേഗതയിൽ മറ്റൊരു വാഹനത്തിലിടിച്ചു. തുടർന്ന് കണിയാപുരത്ത് കാർ ഉപേക്ഷിച്ചശേഷം ബന്ധുവിനൊപ്പം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ പൊലീസ് ഇയാളെ പിടികൂടിയത്.
Story Summary
A 21-year-old man, Sahad, was arrested by Vattappara police for stabbing a 16-year-old student in Kanyakulangara after she rejected his romantic advances. The victim is currently recovering at Thiruvananthapuram Medical College Hospital with serious injuries, and the accused is set to be presented in court today.

