കാൻസാസ് സിറ്റി: 2026 ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പ് തുടരുന്നു. അൾജീരിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കി ലിയോണൽ മെസ്സി വീണ്ടും ചരിത്രം കുറിച്ചു. ആദ്യ പകുതിയിലെ തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ തുടങ്ങിയ മെസ്സി, രണ്ടാം ഗോളിലൂടെ അർജന്റീനയെ 2-0 എന്ന നിലയിലേക്ക് ഉയർത്തി.(Lionel Messi nears all-time World Cup goal record)
അലക്സിസ് മാക് അലിസ്റ്റർ തൊടുത്ത ഷോട്ട് അൾജീരിയൻ ഗോൾകീപ്പർ തടുത്തിട്ടെങ്കിലും, പന്ത് കൃത്യമായി മെസ്സിയുടെ കാലുകളിലെത്തി. പന്ത് ഒട്ടും പിഴയ്ക്കാതെ, വലതു കാൽ കൊണ്ട് മെസ്സി കൃത്യമായി വലയിലേക്ക് തൊടുത്തുവിട്ടു. ഇതോടെ ലോകകപ്പിലെ മെസ്സിയുടെ ആകെ ഗോൾനേട്ടം 15 ആയി ഉയർന്നു.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ഉടമ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഈ അർജന്റീനൻ ഇതിഹാസം. ഇനി ഒരു ഗോൾ കൂടി നേടിയാൽ ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തും. ആറ് ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ താരം എന്ന റെക്കോർഡിന് പിന്നാലെ, ഗോൾവേട്ടയിലും മെസ്സി തന്റെ പ്രതാപം വീണ്ടെടുക്കുകയാണ്.
Story Summary
Lionel Messi scored twice against Algeria, bringing his total World Cup goal tally to 15. With this brace, he is now just one goal away from matching Miroslav Klose’s all-time World Cup record of 16 goals.

