തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ച തർക്കത്തിന് ആധാരമായ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ വിജനമായ സ്ഥലത്താണ് ചൊവ്വാഴ്ച ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്.(Neyyattinkara Murder Case Disputes Motorcycle Found Burnt In Isolated Area)
ബൈക്ക് റേസ് ചെയ്ത് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് കുഴിപ്പള്ളം സ്വദേശി മനോജിന്റെ (22) കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബിജു, മക്കളായ മിഥുൻ, അമ്പാടി, പ്രായപൂർത്തിയാകാത്ത ഇവരുടെ ഒരു സുഹൃത്ത് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പ്രതിയായ അമ്പാടിയുടെ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് പെട്രോളുമായെത്തി ബൈക്കിൽ ഒഴുക്കിയ ശേഷം അമിതമായി ശബ്ദമുണ്ടാക്കി ബൈക്ക് സ്റ്റാർട്ടാക്കി. ഇതേച്ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ മനുവിന് കുത്തേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Summary
The motorcycle that triggered a fatal dispute leading to the murder of 22-year-old Manoj in Neyyattinkara was found burnt down in an isolated area. Police suspect that friends of the deceased youth might have set the vehicle on fire out of retaliation, following a previous assault attempt on the arrested suspects at the hospital.

