ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പത്തൊൻപതുകാരിയായ അമ്മയ്ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.(Haripad hospital newborn case, Mother Booked For Attempted Murder After Throwing Newborn Baby Out Of Window)
നിലവിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കടുത്ത വയറുവേദനയെന്ന് പറഞ്ഞ് ആണ് പെൺകുട്ടി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയ്ക്കിടെ പെൺകുട്ടി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നെങ്കിലും, പെൺകുട്ടി ഇത് ശക്തമായി നിഷേധിക്കുകയും തുടർപരിശോധനകളോട് സഹകരിക്കാതിരിക്കുകയും ചെയ്തു.
തുടർന്ന് വേദനസംഹാരി നൽകിയ ശേഷം പെൺകുട്ടിയെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി. അർദ്ധരാത്രി 12.15 ഓടെ ശുചിമുറിയിൽ കയറിയ പെൺകുട്ടി അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ജനൽപ്പാളിക്ക് പുറത്ത് തട്ടി താഴേക്ക് വീണ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
Story Summary
A 19-year-old woman has been booked for attempted murder after giving birth in a toilet at Haripad Taluk Hospital and throwing the newborn out of the window. Hospital staff rescued the crying baby, and both the mother and child are currently recovering at Vandanam Medical College.

