തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും കണ്ണൂരിലെ വീട്ടിലുമാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.(ED Raids At Pinarayi Vijayan Residences And CMRL Offices In Exalogic Case)
പിണറായിയുടെ വസതികൾക്ക് പുറമെ സിഎംആർഎൽ കമ്പനി ഓഫീസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ഉൾപ്പെടെ 12 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ അപ്രതീക്ഷിത നടപടി.
കേസിൽ ഇഡിയുടെ ഇക്വിറ്റി നടപടികൾ ചോദ്യം ചെയ്ത് നൽകിയ ഹർജികൾ കോടതി തള്ളിയിരുന്നു. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കമ്പനി സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന ആരോപണമാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സാമ്പത്തിക രേഖകളും പിടിച്ചെടുക്കാനാണ് ഇഡി പരിശോധനയെന്നാണ് സൂചന.
Story Summary
The Enforcement Directorate (ED) conducted raids at 12 locations, including the residences of Pinarayi Vijayan and CMRL offices. The action comes shortly after the High Court cleared the way for the ED to proceed with its probe into the controversial CMRL-Exalogic financial transactions.

