തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചെലവുകൾ പൂർണ്ണമായും നിയന്ത്രിക്കണമെന്ന് സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദ്ദേശം. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിലാണ് ചെലവുകൾ പരിധി കടക്കരുതെന്ന് ധനവകുപ്പ് വ്യക്തമാക്കിയത്.(Kerala Finance Department Issues Expenditure Cut Guidelines Amid Financial Crisis)
പുതുക്കിയ എസ്റ്റിമേറ്റ് തുക ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ ഒരു കാരണവശാലും കവിയാൻ പാടില്ല. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ പൂർണ്ണമായും ഒഴിവാക്കണമെന്നും തൽക്കാലത്തേക്ക് മാറ്റിവെക്കാവുന്ന അറ്റകുറ്റപ്പണികൾ മാറ്റിവെക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.
നിലവിൽ അധികമുള്ള ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ലെന്നും, പകരം പുതുതായി ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഇവരെ പുനർവിന്യസിക്കാമെന്നും ധനവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. അതത് വകുപ്പുകൾ ശമ്പളച്ചെലവ് കൃത്യമായി കണക്കാക്കണമെന്നും, മുൻവർഷത്തേക്കാൾ ചെലവ് വർദ്ധിക്കുകയാണെങ്കിൽ അതിനുള്ള കൃത്യമായ കാരണം വിശദീകരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Summary
The Finance Department has issued a circular to all government departments in Kerala directing them to strictly control expenditure amid a severe financial crisis. The circular for upcoming budget preparations instructs departments to cut non-profitable projects and avoid exceeding budget estimates.


