കോഴിക്കോട്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. റഹീമിന്റെ മോചന ഉത്തരവിൽ സൗദി അധികൃതർ ഇന്നലെ ഒപ്പുവെച്ചു. ഇതോടെ തടവറയിൽ നിന്നുള്ള മോചനം സാധ്യമായ റഹീമിന്റെ രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ റിയാദിൽ അവസാന ഘട്ടത്തിലാണ്.(Abdul Rahim Released From Saudi Jail Likely To Reach Kerala Before Bakrid)
വലിയ പെരുന്നാളിന് മുമ്പ് റഹീം ജന്മനാട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും കാത്തിരിക്കുന്ന കോടിക്കണക്കിന് മലയാളികളും. ജയിലിൽ നിന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും. അവിടെ വെച്ച് ഇനി സൗദിയിലേക്ക് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തി ഔദ്യോഗികമായി നാട് കടത്തുന്നതോടെ റഹീമിന് കേരളത്തിലേക്കുള്ള വിമാനം കയറാനാകും.
കേസുമായി ബന്ധപ്പെട്ട് അബ്ദുൽ റഹീമിന് കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷാ കാലാവധി പൂർത്തിയായിരുന്നു. നേരത്തെ മരിച്ച ബാലന്റെ കുടുംബത്തിന് ‘ദിയാധനം’ നൽകിയതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷയിൽ നിന്ന് റഹീമിനെ ഒത്തുതീർപ്പിലൂടെ ഒഴിവാക്കിയിരുന്നു.
Story Summary
Kozhikode native Abdul Rahim is expected to return to Kerala before Bakrid tomorrow as Saudi authorities have signed his release order. Having completed his 20-year prison sentence following a massive global Malayali fundraising campaign that paid Rs 34 crore blood money to commute his death penalty, he is currently undergoing final deportation procedures in Riyadh.

