കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ നിർണ്ണായക നീക്കവുമായി വിജിലൻസ്. വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.(Vellappally Natesan Faces First Charge Sheet In Microfinance Fraud Case)
വെള്ളാപ്പള്ളി നടേശൻ, മുൻ ഭാരവാഹി എം.എൻ. സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികളടക്കമുള്ളവർ എന്നിവരാണ് ഈ കേസിലെ പ്രതികൾ. അഴിമതി നിരോധന നിയമം ചുമത്തിയിട്ടുള്ളതിനാൽ, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് സർക്കാർ പ്രോസിക്യൂഷൻ അനുമതി കൂടി ലഭ്യമാക്കേണ്ടതുണ്ട്.
നിലവിൽ 70 കേസുകളിൽ അന്വേഷണം തുടരുകയാണ്. ഇതിൽ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായതായി വിജിലൻസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും, പുതിയ ആളെ നിയമിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
Story Summary
Vigilance authorities have approved the first charge sheet against SNDP Yogam General Secretary Vellappally Natesan in the microfinance fraud case, specifically regarding financial irregularities in Wayanad. The investigation, initiated following a complaint by V.S. Achuthanandan, faces ongoing scrutiny from the High Court, which recently warned the lead investigator of removal due to delays in submitting progress reports.

