HomeNationalനടക്കാനുള്ള അവകാശം മൗലികാവകാശം: കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നിയമനിർമ്മാണം വേണമെന്ന് സുപ്രീം കോടതി...

നടക്കാനുള്ള അവകാശം മൗലികാവകാശം: കാൽനടയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ നിയമനിർമ്മാണം വേണമെന്ന് സുപ്രീം കോടതി | Supreme Court

ന്യൂഡൽഹി: നടക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മൗലികാവകാശമാണെന്ന് സുപ്രീം കോടതി. സുരക്ഷിതമായ നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്നും, ഇത് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അതുൽ ശ്രീധരൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.(Supreme Court Declares Right To Walk As A Fundamental Right)

ഭരണഘടനയുടെ 19(1)(d) അനുച്ഛേദം നൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് നടക്കാനുള്ള അവകാശവും. വാഹനങ്ങൾക്ക് നൽകുന്നതിനേക്കാൾ മുൻഗണന കാൽനടയാത്രക്കാർക്ക് നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് നടപ്പാതകൾ നിർമ്മിക്കാനും പരിപാലിക്കാനും നിയമപരമായ ബാധ്യതയുണ്ട്. നടപ്പാതകളില്ലാത്തത് കാൽനടയാത്രക്കാരുടെ അവകാശ ലംഘനമാണ്.

നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് നഷ്ടപരിഹാരത്തിനും മറ്റ് നിയമനടപടികൾക്കും അർഹതയുണ്ട്. മോട്ടോർ വാഹന നിയമത്തിന് പുറത്തുള്ള അവകാശമാണിത്. അഞ്ച് വയസ്സുള്ള ആൺകുട്ടി അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചരിത്രപരമായ ഈ നിരീക്ഷണം. കുട്ടിയെ ഇടിച്ച ടാങ്കർ ലോറിക്ക് എതിരെയുള്ള കേസിൽ, റോഡിൽ കൃത്യമായ നടപ്പാതയോ കാൽനട ക്രോസിംഗോ ഇല്ലായിരുന്നു എന്നത് കോടതി ഗൗരവമായി എടുത്തു. ഹൈക്കോടതി കുറച്ച നഷ്ടപരിഹാരത്തുക സുപ്രീം കോടതി ഉയർത്തുകയും ചെയ്തു.

“നമ്മുടെ നഗരങ്ങൾ വാഹനങ്ങൾക്ക് മാത്രമുള്ളതല്ല. നടക്കാനുള്ള അവകാശത്തെ വാഹനങ്ങൾ അടിച്ചമർത്തുന്ന അവസ്ഥ മാറണം. നടപ്പാതകൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് തദ്ദേശ ഭരണകൂടങ്ങളുടെ കടമയാണ്. ഇതിനായി ഒരു നിയമനിർമ്മാണം അനിവാര്യമാണ്,” കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിന് മുൻകൈയെടുക്കാൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, റോഡ് ഗതാഗത മന്ത്രാലയം എന്നിവയോട് കോടതി നിർദ്ദേശിച്ചു. നിയമപരമായ ചട്ടക്കൂട് പരിശോധിക്കാൻ ഈ വിധിയുടെ പകർപ്പ് നിയമ കമ്മീഷനും അയക്കാൻ രജിസ്ട്രിയോട് കോടതി ആവശ്യപ്പെട്ടു.

Story Summary 

The Supreme Court has declared the right to walk on demarcated footpaths a fundamental right, emphasizing that it takes priority over motorized vehicular movement. The bench urged the government to enact a statutory framework to ensure the construction and maintenance of pedestrian infrastructure by municipal authorities, highlighting that safe walking spaces are essential to life and movement.

WhatsApp Channel Banner

Latest updates

‘ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്, സർക്കാരിന്...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ മുൻ പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല വൈദ്യുതി കരാർ കഴിഞ്ഞ ഇടതുസർക്കാർ റദ്ദാക്കിയതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക്...

അഭിജീത് ദിപ്കെയ്ക്ക് നേരെയുള്ള മഷി പ്രയോഗം: ആക്രമണം നടത്തിയത്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷി പ്രയോഗം നടത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയായിരുന്നു സംഭവം. കാലാവസ്ഥാ...

‘മൗനം അംഗീകരിക്കാനാവില്ല’: രാമക്ഷേത്ര സംഭാവന വിവാദത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച്...

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും മോഷണവും നടന്നെന്ന ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും. സംഭാവന...

ആശുപത്രികളിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല: പൊതിച്ചോറ് വിതരണത്തിനെതിരെ കടുത്ത...

പത്തനംതിട്ട: സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തിനെതിരെ വീണ്ടും കടുത്ത നിലപാടുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്ക് ഉള്ളിൽ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി വ്യക്തമാക്കി.(Health...

‘വിഎസിനെ മറക്കാൻ പാർട്ടിക്ക് കഴിയുമോ?’: CPM മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പ്...

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന പാർട്ടി മുഖപത്രത്തിൻ്റെ നടപടിയിൽ പ്രതികരണവുമായി സി.പി.എം. നേതാവ് പി. രാജീവ്. പത്രം സപ്ലിമെന്റില്ലാതെയാണ് ഇന്ന്...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...