തൃശ്ശൂർ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ വെച്ച് നടന്നു. കാപ്പ നിയമപ്രകാരം തടവിലുള്ള തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഈ അസാധാരണ നടപടി.(R Sugathan Takes Oath At Viyyur Jail Kerala Political History)
ജനാധിപത്യ സംരക്ഷണവും ജനകീയ കൽപ്പനകൾ മാനിക്കപ്പെടേണ്ടതുണ്ടെന്നതും കോടതിയുടെ കടമയാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജയിലിൽ വെച്ചുള്ള സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. അസാധാരണ സാഹചര്യമാണിതെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഹൈക്കോടതി സുഗതന്റെ കൗൺസിലർ സ്ഥാനത്തെ സത്യപ്രതിജ്ഞ അസാധുവാക്കിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ ഇരുപതാം വാർഡ് കൗൺസിലറായ സുഗതനെ കഴിഞ്ഞ ജൂൺ 9 മുതലാണ് കാപ്പ ചുമത്തി നാടുകടത്തുകയും തുടർന്ന് വിയ്യൂർ ജയിലിൽ അടയ്ക്കുകയും ചെയ്തത്. കൗൺസിലർ സ്ഥാനം നിലനിർത്താനായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി തേടി ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു.
Story Summary
In a historic first for Kerala politics, jailed BJP Councillor R. Sugathan, detained under the KAAPA Act, took his oath of office inside the Viyyur Central Jail. Administered by Trivandrum Mayor V.V. Rajesh, the swearing-in ceremony followed a landmark Kerala High Court order allowing the unusual procedure to uphold the democratic mandate.


