തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. വിജിലൻസ് നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Punarjani case, Home Minister Ramesh Chennithala defends clean chit to CM VD Satheesan)
ഒരു ഘട്ടത്തിലും വിജിലൻസ് ഡയറക്ടർ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. എഫ് സി ആർ എ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നാണ് വിജിലൻസ് അറിയിച്ചത്. മുൻ സർക്കാരിന്റെ കാലത്ത് ഈ കേസ് കേന്ദ്ര ഏജൻസികൾക്ക് വിട്ടുനൽകിയിരുന്നില്ലെന്നും തുടർന്ന് നടത്തിയ സമഗ്രമായ പരിശോധനയിൽ കേസിൽ യാതൊരു തെളിവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തെളിവുകളൊന്നുമില്ലാത്ത വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കുമ്പോൾ കേസുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും, വസ്തുതകൾ മനസ്സിലാക്കാതെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.
Story Summary
Kerala Home Minister Ramesh Chennithala clarified that the clean chit given to Chief Minister V. D. Satheesan in the Punarjani case was based on the Vigilance and Anti-Corruption Bureau (VACB) report. He stated that no evidence was found linking the CM to financial irregularities or FCRA violations, dismissing criticisms from CPI(M) state secretary M. V. Govindan.


