Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKerala'ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ്': മുഖ്യമന്ത്രി VD സതീശൻ, പ്രിയദർശിനി സൗജന്യ...

‘ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ്’: മുഖ്യമന്ത്രി VD സതീശൻ, പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉദ്‌ഘാടനത്തിന് തുടക്കമായി | Priyadarshini Project

🎙️ Latest Podcast

തിരുവനന്തപുരം: ജനങ്ങളോട് നൽകിയ വാക്ക് പാലിക്കുമെന്ന് ഉറപ്പിച്ചു പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഏർപ്പെടുത്തിയ സൗജന്യ യാത്രയ്ക്ക് ഇന്ന് തുടക്കം. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും.(Priyadarshini Project KSRTC Free Travel Scheme to be Launched By Chief Minister)

ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ബസിൽ ആദ്യയാത്ര നടത്തും. ആദ്യ വനിതാ ഡ്രൈവർ വി.പി. ഷീലയാണ് ഈ ഉദ്ഘാടന ബസ് നിയന്ത്രിച്ചത്. വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം.

പദ്ധതിയിൽ ഉൾപ്പെടുന്ന ബസുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. ഓർഡിനറി, സിറ്റി ഓർഡിനറി, ഗ്രാമവണ്ടി തുടങ്ങി ഏഴ് വിഭാഗങ്ങളിലായി സംസ്ഥാനത്താകെ 3,125 ബസുകളിൽ ഈ സേവനം ലഭ്യമാണ്. ഉദ്ഘാടനത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ തന്നെ ബസുകളിൽ ‘സീറോ ടിക്കറ്റ്’ ലഭ്യമായിത്തുടങ്ങി. അതേസമയം, പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തീരുമാനിച്ചു.

Story Summary 

Chief Minister V.D. Satheesan to inaugurate the ‘Priyadarshini’ project, fulfilling a key ‘Indira Guarantee’ promise by offering free travel to all women and transgender individuals on KSRTC ordinary buses. While the project marks a significant step in inclusive public transport, the CPM has boycotted the launch event. Concerns have also emerged regarding the limited number of ordinary services in Malappuram district, leading to demands for increased bus frequency in the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.