ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫേൽ യുദ്ധവിമാന കരാർ സംബന്ധിച്ച ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രതിരോധ മേഖലയിൽ കൂടുതൽ പ്രാദേശിക പങ്കാളിത്തവും ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാതൃകയിലുള്ള ഉൽപ്പാദനവും ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.(India France Rafale Talks Advance With Focus On Local Manufacturing)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫേൽ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഇരു നേതാക്കളും വിശദമായി നടത്തിയതായി വിക്രം മിസ്രി പറഞ്ഞു.
പ്രതിരോധം കൂടാതെ ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളും മോദി-മക്രോൺ ചർച്ചയിൽ ഉൾപ്പെട്ടു. സിവിൽ ആണവോർജ്ജ സഹകരണം, പ്രതിരോധ സഹകരണത്തിനൊപ്പം ബഹിരാകാശ ഗവേഷണ രംഗത്തെ പങ്കാളിത്തം, വ്യാപാരം, നിക്ഷേപം, പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവയിലെ സഹകരണം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധം, യാത്രാ സൗകര്യം എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും തീരുമാനമായി. പ്രതിരോധ ഉൽപ്പാദനത്തിൽ തദ്ദേശീയമായ സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്നാണ് വിലയിരുത്തൽ.
Story Summary
Foreign Secretary Vikram Misri confirmed that India-France negotiations on the Rafale fighter jet programme are progressing well, with a strong emphasis on boosting local manufacturing and indigenous content. Following talks between PM Narendra Modi and President Emmanuel Macron in Nice, both nations reaffirmed their commitment to deepening cooperation across sectors including defense, space, civil nuclear energy, and technology.

