Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala
HomeKeralaപ്രിയദർശിനി സൗജന്യ യാത്ര: ആദ്യദിനം റെക്കോർഡ് നേട്ടം; 13 ലക്ഷം സ്ത്രീകൾ...

പ്രിയദർശിനി സൗജന്യ യാത്ര: ആദ്യദിനം റെക്കോർഡ് നേട്ടം; 13 ലക്ഷം സ്ത്രീകൾ KSRTCയിൽ യാത്ര ചെയ്തു | Priyadarshini Free Bus Travel Scheme

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് വൻ വരവേൽപ്പ്. പദ്ധതിയുടെ ഉദ്ഘാടന ദിനമായ ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 13,29,938 പേർ. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.(Priyadarshini Free Bus Travel Scheme Sees Record Success in Kerala)

കഴിഞ്ഞ തിങ്കളാഴ്ച 7,34,693 സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്താണ് ഇന്നലെ ഇത് 13,29,938 ആയി ഉയർന്നത്. 5,95,245 സ്ത്രീകളാണ് അധികമായി ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളെ ആശ്രയിച്ചത്. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ടിക്കറ്റ് ഇനത്തിൽ മാത്രം 2,20,49,159 രൂപയുടെ സബ്സിഡിയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി വൻ വിജയമായതോടെ വരും ദിവസങ്ങളിലും ഓർഡിനറി ബസുകളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.

തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. സംസ്ഥാനത്തെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ സംവിധാനത്തിലൂടെയാണ് സൗജന്യ യാത്ര ഉറപ്പാക്കുന്നത്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്.

Story Summary

The newly launched ‘Priyadarshini’ free travel scheme for women and transgender individuals in Kerala has seen a record-breaking debut, with over 13 lakh passengers utilizing KSRTC ordinary buses on the first day. The initiative, inaugurated by Chief Minister V.D. Satheesan, resulted in a 50% surge in ridership compared to the previous week, marking a significant success for the state’s public transport initiative.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.