തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ് തൻസീർ (32) ആണ് പിടിയിലായത്.
താമരയൂർ സ്വദേശി ഫെലിക്സ് ആൻറണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറഞ്ഞ വിലയിൽ മൂന്ന് ഇന്നോവ കാറുകൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് ₹22 ലക്ഷം മുഹമ്മദ് തൻസീർ കൈപ്പറ്റിയെന്നാണ് കേസ്. എന്നാൽ മൂന്ന് വാഹനങ്ങൾക്കു പകരം ഒരു കാർ മാത്രം കൈമാറിയ ശേഷം പ്രതി ഒളിവിൽ പോയതായാണ് പരാതിയിൽ പറയുന്നത്.
സമാന രീതിയിൽ നിരവധി പേരിൽ നിന്ന് തട്ടിപ്പ് നടത്തിയെന്ന പരാതികൾ മുഹമ്മദ് തൻസീറിനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ സി.കെ. ഷാജു, എം.ബി. പ്രേമൻ എന്നിവർക്കൊപ്പം സിവിൽ പൊലീസ് ഓഫീസർമാരായ ജോസ് പോൾ, ജോമോൻ, ലാൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Story Summary:
A 32-year-old man was arrested for allegedly cheating a Thrissur resident of ₹22 lakh by promising to deliver cars at discounted prices. Police said the accused delivered only one vehicle and went into hiding before being traced in Kasaragod.


