കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച കുംഭമേള വൈറൽ താരത്തിന് സുരക്ഷയൊരുക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഖേന പെൺകുട്ടിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് കോടതി ഉത്തരവിട്ടത്.(Kumbh Mela viral girl, Kerala High Court Orders Police Protection)
താമസം കേരളത്തിലായതുകൊണ്ടാണ് താൻ ജീവനോടെയിരിക്കുന്നതെന്നും, മധ്യപ്രദേശിലേക്ക് മടങ്ങിപ്പോയാൽ ദുരഭിമാനക്കൊല നേരിടേണ്ടി വരുമെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. താൻ നിയമപരമായി പ്രായപൂർത്തിയായ വ്യക്തിയാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നതെന്നും പെൺകുട്ടി അവകാശപ്പെടുന്നു.
എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന നിലപാടാണ് മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് പെൺകുട്ടിയുടെ സുരക്ഷ കണക്കിലെടുത്താണ് ഹൈക്കോടതി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
Story Summary
The Kerala High Court has directed the police to provide security to the girl who went viral during the Kumbh Mela, following her plea alleging threats to her life. While the girl claims to be an adult and fears honor killing if she returns to Madhya Pradesh, the Madhya Pradesh government maintains that she is a minor.

