തിരുവനന്തപുരം: നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പി.എസ്.സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കപ്പെട്ട് കേസെടുക്കില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്‌തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. അഴിമതിയുടെ പഴുതുകളടച്ചുള്ള അന്വേഷണത്തിനാണ് സംഘം രൂപം നൽകിയിരിക്കുന്നത്.(Kerala PSC scam investigation Crime Branch Outlines Strategy)
അന്വേഷണത്തിന്റെ ആദ്യഘട്ടമായി പി.എസ്.സിയിൽ നിന്നുള്ള ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ കത്ത് നൽകും. ഫയലുകൾ വിട്ടുനൽകാൻ വിമുഖത കാണിച്ചാൽ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങിയേക്കും. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ പ്രമാദമായ കേസ് അന്വേഷിക്കുന്നത്.
ഒരു എസ്.പിയും ഡിവൈ.എസ്.പിയും ഉൾപ്പെടുന്നതാണ് അന്വേഷണ സംഘം. ആസൂത്രണ ബോർഡിലെ നിയമന വിവാദം രാഷ്ട്രീയമായി കത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭ തീരുമാനിച്ചത്.
Story Summary
The Kerala Crime Branch, led by IG Ajitha Begum, has decided to conduct a thorough preliminary probe into the PSC recruitment scam before registering a formal case. The investigation team will soon request official files from the PSC, and any non-cooperation could lead to a legal battle, following the cabinet’s decision to bypass complex Vigilance clearance processes.

