ന്യൂഡൽഹി: 2021-ലെ കേസിൽ എസ്.എഫ്.ഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെതിരെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. വ്യാഴാഴ്ച ഐഷി ഘോഷ് നേരിട്ട് കോടതിയിൽ ഹാജരായതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി നടപടി. 1000 രൂപ പിഴ ചുമത്തിക്കൊണ്ടാണ് വാറന്റ് റദ്ദാക്കിയത്.(Aishe Ghosh non bailable warrant, Delhi Court Cancels Non Bailable Warrant Against SFI Leader)
നേരത്തെ പുറപ്പെടുവിച്ചിരുന്ന വാറന്റ് കോടതി കഴിഞ്ഞ ദിവസം താൽക്കാലികമായി സ്റ്റേ ചെയ്യുകയും നേരിട്ട് ഹാജരാകാൻ ഐഷിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഐ.പി.സി സെക്ഷൻ 188, 447 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ സി.പി.ഐ.എം ഡൽഹി കേന്ദ്ര കമ്മിറ്റി ഓഫീസിലെത്തിയ ഡൽഹി പൊലീസിന്റെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. യൂണിഫോമിൽ അല്ലാതെ എത്തിയ പൊലീസ് ഉദ്യോഗസ്ഥയെ സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് ചോദ്യം ചെയ്യുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടുത്തിടെ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ എസ്.എഫ്.ഐ നടത്തിയ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര പോരാളിയായിരുന്നു ഐഷെ ഘോഷ്.
Story Summary
A Delhi court cancelled the non-bailable warrant issued against SFI leader Aishe Ghosh in a 2021 Bangla Bhavan protest case after she physically appeared in court. The court imposed a fine of Rs 1,000 to cancel the warrant, following high drama where CPI(M) MP John Brittas confronted Delhi Police officers who arrived at the party headquarters to arrest her.


