തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും വകുപ്പിന്റെ പ്രവർത്തനങ്ങളിലും സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഒരുങ്ങുന്നു. ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇക്കാര്യത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. വരും ദിവസങ്ങളിൽ വകുപ്പിന്റെ പ്രവർത്തനശൈലിയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Kerala Government To Overhaul Excise Policy And Modernize Department)
എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ശുപാർശകളും രേഖാമൂലം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി സർക്കാർ നടപ്പിലാക്കുന്ന ‘വിമുക്തി’ പദ്ധതി കൂടുതൽ ജനകീയവും സജീവവുമാക്കുകയാണ് ലക്ഷ്യം.
വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങളിൽ നിർണ്ണായക തെളിവുകൾ ശേഖരിക്കുന്നതിനായി ഫോൺ രേഖകൾ പരിശോധിക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടെ വകുപ്പിന് ലഭ്യമാക്കും. കൂടാതെ, നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി എക്സൈസ് വകുപ്പിലെ അംഗബലം വർദ്ധിപ്പിക്കുമെന്നും ഉന്നതതല യോഗത്തിൽ മന്ത്രി ഉറപ്പുനൽകി.
Story Summary
The Kerala government has announced plans for a comprehensive overhaul of the Excise Department’s policy and operational framework. Minister M. Liju confirmed that the department will undergo modernization, including enhanced technical capabilities for investigations and an increase in staff strength to strengthen anti-drug initiatives like ‘Vimukthi’.

