ന്യൂഡൽഹി: തനിക്കെതിരെയും അന്തരിച്ച അമ്മയ്ക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയ യുവാക്കൾക്ക് മാപ്പ് നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യമായി സംസാരിച്ചത്.(PM Modi Forgives Youths For Defamatory Remarks During Jantar Mantar Protest)
ജന്തർ മന്തറിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങളും ഭാഷയും ഒരു സംസ്കാരസമ്പന്നമായ സമൂഹത്തിന് ചേർന്നതല്ലെന്നും രാജ്യം മുഴുവൻ അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.ചെറിയ പ്രായത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അത് തിരുത്താനുള്ള അവസരം അവർക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കളെ നേരായ വഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും കോടതി കയറ്റിയോ വേട്ടയാടിയോ ശിക്ഷിക്കുകയല്ല ഇതിന് പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം അധിക്ഷേപങ്ങളോട് പ്രതികാരമല്ല, മറിച്ച് അനുകമ്പയാണ് കാണിക്കേണ്ടത്. താൻ യുവാക്കളോട് പൂർണ്ണമായി ക്ഷമിക്കുകയാണെന്നും സമൂഹവും ഈ നിലപാട് സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായി സംസാരിച്ചതിന് 25കാരിയായ നോയിഡ സ്വദേശിനിക്കെതിരെ മുമ്പ് കേസെടുത്തിരുന്നു.
Story Summary
Prime Minister Narendra Modi expressed forgiveness toward the youths who made derogatory comments against him and his late mother during the Jantar Mantar protests. Emphasizing guidance over punishment, the PM urged society to give youngsters an opportunity to learn from their mistakes and contribute to the nation’s progress.


