Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaമുഖ്യമന്ത്രിയെ കാത്ത് കേരളം: VD സതീശൻ ആലുവയിലെ വസതിയിൽ, കാണാനെത്തി നിയുക്ത...

മുഖ്യമന്ത്രിയെ കാത്ത് കേരളം: VD സതീശൻ ആലുവയിലെ വസതിയിൽ, കാണാനെത്തി നിയുക്ത MLAമാർ | Kerala Chief Minister Appointment

🎙️ Latest Podcast

കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം സംസ്ഥാന ഭരണത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർപ്പൻ വിജയം നേടിയിട്ടും, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.(Kerala Chief Minister Appointment Delay Leaves State in Political Uncertainty)

പ്രധാന മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ ഒരാളായ വി.ഡി. സതീശൻ തന്റെ ആലുവ ദേശത്തെ വസതിയിൽ തുടരുകയാണ്. ഇന്ന് രാവിലെ മണ്ഡലമായ പറവൂരിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വസതിയിൽ തുടരുകയായിരുന്നു. അതേസമയം, സതീശന്റെ വസതിയിൽ നേതാക്കളുടെയും അണികളുടെയും ഒഴുക്ക് തുടരുകയാണ്. കളമശ്ശേരി നിയുക്ത എംഎൽഎ അബ്ദുൽ ഗഫൂർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ സതീശനുമായി കൂടിക്കാഴ്ച നടത്തി.

മുഹമ്മദ് ഷിയാസ് അദ്ദേഹത്തിനൊപ്പം തുടരുന്നുണ്ട്. അബ്ദുൽ ഗഫൂർ കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയത് സാധാരണ സന്ദർശനമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഇന്ന് തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും, ഹൈക്കമാൻഡിന്റെ അന്തിമ വാക്ക് എന്തായിരിക്കുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല.

Story Summary

The appointment of Kerala’s new Chief Minister remains delayed ten days after the UDF’s massive electoral victory, causing administrative standstill. While top contender V.D. Satheesan waits for a signal from the high command at his residence amidst a stream of visiting leaders, the state eagerly awaits an official announcement to end the ongoing uncertainty.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.