വാഷിംഗ്ടൺ: വിദേശ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാൻ അനുവദിക്കുന്ന ഒപിടി വ്യവസ്ഥ ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) തിരിച്ചറിഞ്ഞു. എച്ച്-വൺബി വിസയിലേക്ക് മാറാനുള്ള എളുപ്പവഴിയായി പലരും ഈ പദ്ധതിയെ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നതായി അധികൃതർ കണ്ടെത്തി.(OPT visa fraud US, US Immigration Authorities Crack Down on OPT Visa Fraud Among Foreign Students)
സംശയാസ്പദമായ കമ്പനികളിൽ ജോലി ചെയ്യുന്നതായി കാണിച്ച് വിദ്യാർത്ഥികൾ വ്യാജരേഖകൾ സമർപ്പിച്ചതായി കണ്ടെത്തി. യുഎസിനുള്ളിൽ നടക്കേണ്ട പരിശീലനവും മേൽനോട്ടവും ഇന്ത്യയിലിരുന്ന് നിയന്ത്രിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഒപിടി വ്യവസ്ഥയുടെ നേരിട്ടുള്ള ലംഘനമാണ്.
സ്റ്റുഡന്റ് വിസയുടെ മറവിൽ ചാരവൃത്തി, ബൗദ്ധിക സ്വത്തവകാശ മോഷണം, വിസ തട്ടിപ്പ് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്നതായി ഐസിഇ ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് ആരോപിച്ചു. തുടക്കത്തിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്ന ഒപിടി പദ്ധതി ഇപ്പോൾ നിയന്ത്രണമില്ലാത്ത വിദേശ തൊഴിലാളി വിതരണ ശൃംഖലയായി മാറിയെന്ന് ടോഡ് ലിയോൺസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ വിദ്യാഭ്യാസ രംഗത്തോടുള്ള വിശ്വാസത്തെ തകർക്കുന്ന ഇത്തരം നടപടികൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
US immigration authorities have identified approximately 10,000 students, including many Indians, for misusing the Optional Practical Training (OPT) program through fraudulent employment records. ICE officials warned of strict action, citing that the program is being exploited for visa fraud, intellectual property theft, and illegal labor practices, posing significant national security concerns.

