തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. ശമ്പള പരിഷ്കരണം, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കൽ, ഡിഎ കുടിശ്ശിക എന്നിവയെക്കുറിച്ച് ബജറ്റിൽ കാര്യമായ പരാമർശങ്ങളില്ലാത്തതാണ് ജീവനക്കാരെ നിരാശരാക്കിയിരിക്കുന്നത്.(Kerala Budget 2026, UDF Government Budget Disappoints State Employees on Pay Revision and DA Arrears)
പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബജറ്റിലെ ശ്രദ്ധേയമായ മാറ്റം. നിലവിലെ പെൻഷൻ രീതിയിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇത് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ സൂചിപ്പിച്ചു. എന്നാൽ, കൃത്യമായ സമയക്രമമോ പദ്ധതി രൂപരേഖയോ ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല.
ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ ‘മെഡിസെപ്പ്’ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ലീവ് സറണ്ടർ ആനുകൂല്യം ലഭ്യമാക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഉറപ്പ്. ഡിഎ കുടിശ്ശികയുടെ മുൻകാല പ്രാബല്യം സംബന്ധിച്ച പരാമർശങ്ങളൊന്നും ബജറ്റിലില്ല.
Story Summary
The UDF government’s first budget has drawn criticism from state employees for failing to address key demands like pay revision, retirement age extension, and payment of DA arrears. While the government promised to reform the ‘MEDISEP’ medical insurance scheme and address anomalies in the contributory pension system, the absence of concrete promises on pending arrears has left many employees disappointed.

