പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ കൊല്ലങ്കോട് സ്വദേശി ജിജിറ്റ് (19) എക്സൈസ് പിടിയിലായി. 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ, നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി തന്ത്രപൂർവ്വം കീഴ്പ്പെടുത്തുകയായിരുന്നു.(Excise Department Arrests Youth Who Smuggled Ganja Via Post Office Parcel)
കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു. പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ, വീട്ടിലുള്ള 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പ്രതി സംഘത്തെ തടയാൻ ശ്രമിച്ചു. പരിഭ്രാന്തി പരത്തിയെങ്കിലും ഉദ്യോഗസ്ഥർ പിന്തിരിഞ്ഞില്ല. നായ്ക്കൾക്ക് ബിസ്‌ക്കറ്റ് നൽകി ശാന്തമാക്കിയ ശേഷം വീടിനുള്ളിൽ കടന്നാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.
Story Summary
A 19-year-old youth named Jijit was arrested by the Excise department for smuggling ganja from Meghalaya via post office parcels. After four months on the run, the suspect attempted to evade arrest at his hideout in Puthur by unleashing 20 dogs, but officials successfully apprehended him by calming the animals with biscuits

