തിരുവനന്തപുരം: പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നടത്തിയ റെയ്ഡും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മൗനം തുടരുന്നു. റെയ്ഡിന് പിന്നിൽ കോൺഗ്രസ്-ബിജെപി ഒത്തുകളിയാണെന്ന സിപിഐഎം ആരോപണത്തിൽ പലതവണ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.(CM VD Satheesan Remains Silent Over ED Raid Controversy)
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയപ്പോഴും മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും സതീശൻ മറുപടി നൽകാൻ തയ്യാറായില്ല. ഇതിനിടെ, നയപ്രഖ്യാപന ദിവസമായ ഇന്ന് കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങൾക്ക് പ്രവേശനാനുമതി നിഷേധിച്ചു. മറുഭാഗത്ത്, തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ഇതുവരെ 19 പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടും.
Story Summary
CM V.D. Satheesan continues to remain silent regarding the ED raid at Pinarayi Vijayan’s residence, ignoring questions about the alleged Congress-BJP pact. Meanwhile, the police investigation into the attack on ED officials in the capital is intensifying, with 19 people currently in custody and arrests expected to follow.

