പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.(Gavi Anganwadi Worker Murder Suspect Arrested And Set For Remand)
മരിച്ച യുവതിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നടത്തിയ പ്രാഥമിക പരിശോധനയിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസുള്ളത്. പ്രതിയെ പിടികൂടിയതിന് പിന്നാലെ ഇന്നലെ രാത്രിയോടെ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Story Summary
Police have arrested a suspect, Vinod, for the murder of an Anganwadi worker in Gavi, with the accused set to be remanded today after being produced before the Ranni court. Preliminary investigation suggests the victim was sexually assaulted; final confirmation of the cause of death is expected following the post-mortem at Kottayam Medical College.

