തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകളും കൂടിയാലോചനകളും സജീവമാകുന്നു. സിലബസിൽ കേന്ദ്ര ഇടപെടലുകൾ അനുവദിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള വഴികളാണ് സംസ്ഥാന സർക്കാർ ആരായുന്നത്.(Kerala Government PM SHRI Scheme Implementation Syllabus Control Discussions)
സംസ്ഥാനത്ത് 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം നടക്കുന്നതായാണ് വിവരം. പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളിൽ നിലവിലുള്ള സംസ്ഥാന സിലബസ് തന്നെ തുടരണമെന്നാണ് യു.ഡി.എഫിലെ പൊതുവികാരം. കേന്ദ്രം സിലബസിൽ അനാവശ്യ കൈകടത്തലുകൾ നടത്തിയാൽ നിയമപരമായ വഴികൾ തേടാനും സർക്കാർ ആലോചിക്കുന്നുണ്ട്.
സിലബസിലെ സ്വയംഭരണാധികാരം നിലനിർത്തുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയായിരിക്കും മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് തയ്യാറാക്കുക. വരാനിരിക്കുന്ന മന്ത്രിസഭായോഗം ഇതിൽ അന്തിമ തീരുമാനമെടുക്കും.
Story Summary
The Kerala government is holding high-level discussions to implement the PM SHRI scheme across 265 schools while retaining control over the state syllabus. The cabinet subcommittee is preparing a report to ensure no central syllabus interference occurs.


