തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് യുഡിഎഫ് സർക്കാർ സംരക്ഷണം നൽകുകയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി കൗൺസിലറെ പോലീസ് കൈവിലങ്ങ് വെക്കാതെ കൊണ്ടുവരുമ്പോൾ, രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടുന്ന സിപിഎം പ്രവർത്തകരെ വിലങ്ങുവെച്ചാണ് കോടതിയിൽ ഹാജരാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.( V Joy Alleges against UDF Government and says about Double Standard)
ഇതിലൂടെ യുഡിഎഫ് സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നതെന്നും വി. ജോയ് കുറ്റപ്പെടുത്തി. രാഷ്ട്രീയ കേസുകളിൽ പ്രതികളാകുന്ന സിപിഎം പ്രവർത്തകരെ കൈവിലങ്ങുവെയ്ക്കാനാണ് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. മുൻ കൗൺസിലർ ഐ.പി. ബിനു, എസ്.എഫ്.ഐ നേതാവ് നന്ദൻ എന്നിവരെ ഇത്തരത്തിൽ വിലങ്ങുവെച്ചാണ് കോടതിയിൽ എത്തിച്ചത്.
എന്നാൽ, കാപ്പ കേസ് പ്രതി സുഗതന് വിലങ്ങില്ല. ബിജെപി നേതാക്കൾക്ക് എന്ത് സഹായവും ചെയ്തുകൊടുക്കാൻ യുഡിഎഫ് ഭരണകൂടം തയ്യാറാണെന്നും ഇരട്ടനീതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും വി. ജോയ് കൂട്ടിച്ചേർത്തു.
Story Summary
CPM Thiruvananthapuram District Secretary V. Joy accused the UDF government of maintaining a double standard by protecting jailed BJP Councillor R. Sugathan. He alleged that while political cases against CPM workers lead to them being handcuffed, a KAAPA accused like Sugathan is being given police protection without handcuffs due to the UDF-BJP nexus.


