ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ എൽ.പി.ജി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാനുള്ള ദേശീയ നയം രൂപീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എനർജി കമ്പനി. പ്രമുഖ പാചകവാതക വിതരണ കമ്പനിയായ ‘പൂനെ ഗ്യാസ്’ ആണ് ‘എൽ.പി.ജി എഫിഷ്യൻസി പോളിസി ഫ്രെയിംവർക്ക്’ എന്ന പേരിൽ രാജ്യത്തെ ആദ്യത്തെ പാചകവാതക കാര്യക്ഷമതാ നയത്തിന്റെ രൂപരേഖ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് സമർപ്പിച്ചത്.(LPG efficiency policy India, Iran War Impact India Energy Firm Urges Center To Formulate First LPG Efficiency Policy)
ഇറാൻ സംഘർഷം ആഗോള വിപണിയിൽ ഇന്ധന ലഭ്യത കുറച്ചതോടെ രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില കുതിച്ചുയരുകയാണ്. മുൻപ് 1,884 രൂപയായിരുന്ന വാണിജ്യ സിലിണ്ടർ വില നിലവിൽ 3,100 രൂപയ്ക്ക് മുകളിലെത്തി. ഇത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ (MSMEs), മറ്റ് നിർമ്മാണ യൂണിറ്റുകൾ എന്നിവയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സർക്കാർ ഇടപെടലുകൾ വഴി പാചകവാതക വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെങ്കിലും, ലഭ്യമായ ഇന്ധനം ഒട്ടും പാഴാക്കാതെ ഉപയോഗിക്കുകയാണ് അടുത്ത ഘട്ടമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് സമർപ്പിച്ച ശുപാർശയിൽ വാണിജ്യ-വ്യവസായ മേഖലകളിൽ ഇന്ധന നഷ്ടം കുറയ്ക്കാനും സുരക്ഷ വർദ്ധിപ്പിക്കാനുമായി 47.5 കിലോഗ്രാമിന്റെ വലിയ എൽ.പി.ജി ലോട്ട് (LOT) സിലിണ്ടറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ എണ്ണക്കമ്പനികളോട് ആവശ്യപ്പെടണമെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പം പാചകവാതകം പാഴാക്കുന്നത് തടയാൻ ദേശീയതലത്തിൽ ബോധവൽക്കരണം നടത്തണമെന്നും കമ്പനി ആവശ്യപ്പെട്ടു.
Story Summary
Amid rising global energy prices driven by the Iran conflict, Pune Gas has urged the Indian government to introduce the country’s first LPG Efficiency Policy Framework. Submitted to Petroleum Minister Hardeep Singh Puri, the proposal aims to reduce gas wastage and lower operational costs for commercial sectors hit by soaring LPG cylinder prices.
