തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കെ.എൻ. ബാലഗോപാൽ ആഞ്ഞടിച്ചു. പോലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ച ആർ. ശ്രീലേഖയുടെ മുൻകാല പരാമർശങ്ങളെ പരാമർശിച്ചുകൊണ്ട്, കേരള പോലീസ് ഒന്നടങ്കം ലജ്ജിച്ച സന്ദർഭമായിരുന്നു അതെന്ന് ബാലഗോപാൽ പറഞ്ഞു.(KN Balagopal Slams Former DGP R Sreelekha And BJP During CPM Protest)
വിരമിച്ച ശേഷം ബിജെപിയിൽ ചേർന്ന ശ്രീലേഖയിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്നത് ‘റീൽസ് ഭരണം’ ആണെന്ന് പരിഹസിച്ച ബാലഗോപാൽ, ചെറിയ വ്യത്യാസത്തിലാണ് എൽഡിഎഫിന് ഭരണം നഷ്ടമായതെന്നും ആരും ഇവിടെ എന്തും ചെയ്യാമെന്ന് കരുതേണ്ടെന്നും താക്കീത് നൽകി. ഉത്തരേന്ത്യൻ രാഷ്ട്രീയ ശൈലി തിരുവനന്തപുരത്ത് നടപ്പാക്കാൻ ബിജെപി നോക്കേണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ മൂന്ന് വിസിമാർ പങ്കെടുത്തതിനെ മുൻ ധനമന്ത്രി ശക്തമായി വിമർശിച്ചു. ആർഎസ്എസ് തിട്ടൂരമനുസരിച്ചാണ് ഇപ്പോൾ വിസിമാരെ തീരുമാനിക്കുന്നതെന്നും, ഇതിനെതിരെ യുഡിഎഫ് സർക്കാർ ഒരക്ഷരം മിണ്ടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Story Summary
Former Finance Minister K.N. Balagopal fiercely criticized former DGP R. Sreelekha and the BJP during a CPM protest demanding the expulsion of jailed BJP councilor Sugathan. Balagopal slammed the political shift of the former police chief, ridiculed the current BJP administration in the Trivandrum Corporation as a “Reels administration,” and questioned the silence of the UDF regarding the controversial participation of Vice-Chancellors in an RSS event led by Mohan Bhagwat.

