Description
Digital Voice of Kerala
Wednesday, June 17, 2026

Digital Voice of Kerala
HomeKeralaവിമാനത്തിനുള്ളിലെ മർദ്ദനം: ഇപി ജയരാജനെതിരെ SIT അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി...

വിമാനത്തിനുള്ളിലെ മർദ്ദനം: ഇപി ജയരാജനെതിരെ SIT അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി | Home Minister

🎙️ Latest Podcast

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദനത്തിനിരയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇപി ജയരാജനെയും മുഖ്യമന്ത്രിയുടെ ഗൺമാൻമാരെയും കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള മുൻ റിപ്പോർട്ട് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് കേസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്.(Home Minister Announces SIT Probe And Police Recruitment Reforms)

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1000 ഹോം ഗാർഡുകളെ കൂടി ഉടൻ സേനയുടെ ഭാഗമാക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഗ്നിശമന സേനയുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉയർന്ന കെട്ടിടങ്ങളിലെ തീപിടുത്തങ്ങൾ നേരിടാൻ അത്യാധുനിക സ്കൈ ലിഫ്റ്റുകൾ വാങ്ങും. ഇതിനുപുറമെ, പൊതുജനങ്ങൾക്കായി സെൽഫ് ഡിഫൻസ് പരിശീലനവും കുട്ടികൾക്ക് നീന്തൽ പരിശീലനവും റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ നടപ്പിലാക്കും.

ഇതിനിടെ, ബോഡി ബിൽഡിംഗ് മത്സര വിജയികൾക്ക് പോലീസ് സേനയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടിയതായും മന്ത്രി വ്യക്തമാക്കി. അനർഹമായ രീതിയിൽ നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

The Home Minister has ordered a Special Investigation Team (SIT) probe into the alleged assault of Youth Congress workers by E.P. Jayarajan on a flight, following a court directive. Additionally, the government announced the recruitment of 1,000 home guards, the procurement of new fire-fighting equipment, and a probe into controversial police recruitments of bodybuilding champions.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.