തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പിഎം ശ്രീ’യിൽ തുടരാൻ കേരള സർക്കാർ തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ ഇടതുപക്ഷ സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ട സാഹചര്യത്തിൽ, ഇതിൽ തുടരാൻ നിർബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.(PM SHRI project, Kerala government decides to continue with PM SHRI project)
പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിശ്ചയിക്കുന്നതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും അന്തിമനടപടികൾ സ്വീകരിക്കുക. ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി യോജിച്ച് പദ്ധതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കാത്ത രീതിയിൽ പദ്ധതി തുടരാനാണ് ശ്രമം. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ കരിക്കുലത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സർക്കാർ വിഭാവനം ചെയ്ത ‘ആദ്യ നൂറ് ദിന കർമ്മ പദ്ധതി’ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Summary
The Kerala government has decided to continue with the central ‘PM SHRI’ project while seeking relaxation in its contract terms. Chief Minister V.D. Satheesan stated that a ministerial sub-committee will determine the future course of action, emphasizing that the state will maintain full autonomy over its curriculum and coordinate with other non-BJP ruled states.

