തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഗോഡൗണുകളിലും റേഷൻ കടകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ‘ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ’ എന്ന പേരിൽ നടത്തിയ റെയ്ഡിൽ നാല് റേഷൻ കട ലൈസൻസികളെ വിജിലൻസ് കയ്യോടെ പിടികൂടി.(Kerala Vigilance raid, Vigilance uncovers widespread corruption and illegal transactions in Kerala ration shops)
വ്യാജ കരാറുകാരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കാൻ ലൈസൻസികൾ തയ്യാറായതോടെയാണ് തട്ടിപ്പ് പുറത്തായത്. പലയിടത്തും സ്റ്റോക്ക് രജിസ്റ്ററും യഥാർത്ഥ സ്റ്റോക്കും തമ്മിൽ വലിയ അന്തരമുണ്ടെന്ന് കണ്ടെത്തി. ഉപഭോക്താക്കളുടെ പേരിൽ വ്യാജ ബില്ലുകൾ നിർമ്മിച്ച് പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയായിരുന്നു. പരിശോധനയിൽ 18 ലക്ഷം രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകളും പിടിച്ചെടുത്തു.
അരി വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാണെന്നും, സർക്കാർ നിശ്ചയിച്ച വാഹനങ്ങൾക്ക് പകരം സ്വകാര്യ വാഹനങ്ങളാണ് വിതരണത്തിനായി ഉപയോഗിക്കുന്നതെന്നും വിജിലൻസ് കണ്ടെത്തി. സംസ്ഥാനത്തെ 14 എൻഎഫ്എസ്എ ഗോഡൗണുകളിലും തിരഞ്ഞെടുത്ത 54 റേഷൻ കടകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.
Story Summary
The Vigilance Department conducted a statewide raid dubbed ‘Operation Food Safety’ on ration shops and godowns, uncovering widespread corruption and black-marketing of food grains. Officials seized 18 lakh rupees in illegal transactions and arrested four licensees, while also discovering irregularities in stock management and the use of private vehicles for distribution.

